Thursday, June 21, 2012

വീണ്ടുമൊരു മഴക്കാലം വരുമ്പോള്‍ .........................


1991 ജൂണ്‍ മാസം ഏഴാം തിയതിയോ എട്ടാം തിയതിയോ എനിക്കുണ്ടായ ഒരു അനുഭവം ഇവിടെ പങ്കു വയ്ക്കാം.
രണ്ടാം ക്ലാസ്സ്‌ വരെ പള്ളിതുറ സ്കൂളില്‍ പഠിച്ചിരുന്ന ഞാന്‍ മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പിന്നീട് ആറാം ക്ലാസ്സില്‍ ആണ് അതെ സ്കൂളില്‍ തിരിച്ചെത്തിയത്‌. ഞാന്‍ നാട്ടില്‍ ഇല്ലാതിരുന്നത് കാരണം ക്ലാസ്സ്‌ തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ് എനിക്ക് ജോയിന്‍ ചെയ്യാന്‍ കഴിഞ്ഞത്. ആറാം ക്ലാസ്സിലെ എന്റെ ആദ്യ ദിവസം. ഞാന്‍ C ഡിവിഷനില്‍ ആണ്. ക്ലാസ്സിന്റെ ചുമതല മേഴ്സി ടീച്ചറിന് ആണ്. വൈകി ജോയിന്‍ ചെയ്തതിന്റെ കാരണം ഓഫീസില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് അന്നത്തെ സ്കൂള്‍ ക്ലാര്‍ക്ക് ആയിരുന്ന ജോസഫ്‌ അങ്കിള്‍ എന്നെ ക്ലാസ്സിലോട്ടു കൂട്ടി കൊണ്ട് പോയി. പുതിയ കുട്ടി ജോയിന്‍ ചെയ്യാന്‍ വന്നതാണെന്ന് ജോസഫ്‌ അങ്കിള്‍ ടീച്ചറെ അറിയിച്ചു. [ ടീച്ചറിന്റെ മുഖ ഭാവം കണ്ടപ്പോള്‍ തന്നെ പൊതുവേ ദുര്‍ബല ഹൃദയനായ എന്നില്‍ ഉള്ള ധൈര്യം കൂടെ ചോര്‍ന്നു പോയി. ] തുടര്‍ന്ന് അങ്ങോട്ട്‌ ടീച്ചറിന്റെ ചോദ്യം ചെയ്യലായി. സ്കൂള്‍ തുടങ്ങുന്നത് എന്നാണെന്ന് നിനക്ക് അറിയില്ലേ? ഇതാണോ നിന്റെ യൂണിഫോം?[യൂണിഫോം തയ്ച്ചു കിട്ടാത്തത് കാരണം ഉള്ള ഒരു വെള്ള ഉടുപ്പും നീല പാന്റും ഇട്ടാണ് ഞാന്‍ സ്കൂളില്‍ പോയത് ]. ഇതുപോലുള്ള വേഷം കെട്ടി ഇനി ഇങ്ങോട്ട് വന്നേക്കരുത്. ചോദ്യം ചെയ്യലിന്റെ പട്ടിക കുറച്ചു കൂടെ അങ്ങനെ നീണ്ടു. അവസാനം എന്റെ നിസ്സഹായാവസ്ഥ കണ്ടു ജോസഫ്‌ അങ്കിള്‍ ഒരു വിധത്തില്‍ കാര്യം പറഞ്ഞു ടീച്ചറെ ബോധിപ്പിച്ചു. സ്വാഭാവികമായും ടീച്ചറോട് എനിക്ക് ദേഷ്യം തോന്നി എന്ന് ഞാന്‍ പറയേണ്ടതില്ലല്ലോ. പുതിയ സ്കൂള്‍, പുതിയ കുട്ടികള്‍, അവരുടെ മുന്‍പില്‍ ആദ്യ ദിവസം ക്ലാസ്സ്‌ ടീച്ചറില്‍ നിന്നും ഇത്തരം ഒരു അനുഭവം. എനിക്ക് അക്കാലത്തു അത്
സഹിക്കാവുന്നതിനും
അപ്പുറം ആയിരുന്നു.
പില്‍ക്കാലത്ത് പത്താം ക്ലാസ്സ്‌ കഴിഞ്ഞു ആ സ്കൂളിന്റെ പടി ഇറങ്ങുമ്പോള്‍ ഞാന്‍ ഒരു കാര്യം മനസ്സിലാക്കിയിരുന്നു. ഞാന്‍ വളരെ സ്നേഹിക്കുകയും എന്നോട് വളരെ വാത്സല്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്ന ഒരു അധ്യാപികയായിരുന്നു മേഴ്സി ടീച്ചര്‍.

Sunday, February 26, 2012

ഐസക്‌ സാറും പള്ളി തുറ സ്കൂളും............................................


This is "Copy & Paste" from my Facebook Page

ഈ ഗ്രൂപ്പില്‍ ഒരു വിഷയം ചര്‍ച്ചക്ക് വയ്ക്കണമെന്ന് രണ്ടു ദിവസമായി ഞാന്‍ വിചാരിക്കുന്നു. പലതും ആലോചിച്ചു. ഉചിതമായ ഒരു    വിഷയം കിട്ടിയില്ല. ഇന്ന് എന്റെ മനസ്സില്‍ തോന്നിയ ഒരു വിഷയം നിങ്ങളുമായി പങ്കു വയ്ക്കാം എന്ന് വിചാരിക്കുന്നു. പള്ളിതുര നാടിന്റെ അഭിമാനം എന്നാല്‍ പള്ളിതുര സ്കൂള്‍ ആണെന്നുള്ളത്‌ ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത ഒരു കാര്യമാണ്. ഒരു പതിനാറു പതിനേഴു വര്‍ഷം മുന്‍പ് വരെ ആ സ്കൂളില്‍ പഠിച്ചിരുന്നവര്‍ക്ക് സ്കൂള്‍ എന്നാല്‍ മനസ്സില്‍ ആദ്യം ഓര്‍മ്മ വരുന്ന പേര് ഐസക്‌ സാര്‍ എന്നായിരിക്കും. ആ സ്കൂളും അദ്ദേഹവുമായുള്ള ആത്മബന്ധം അത്രക്കുണ്ടായിരുന്നു.
എന്റെ ഓര്‍മ്മ ശെരിയാനെങ്കില്‍ ഞാന്‍ എട്ടാം ക്ലാസ്സിലോ ഒന്‍പതാം ക്ലാസ്സിലോ പഠിക്കുമ്പോഴാണ് അദ്ദേഹം റിട്ടയര്‍ ചെയ്യുന്നത്. അതുവരെ അദ്ദേഹം ആ സ്കൂളിലെ മുടിചൂട മന്നന്‍ തന്നെയായിരുന്നു. ഐസക്‌ സാറിന്റെ നിഴലിനെപ്പോലും അന്ന് എല്ലാവരും ഭയന്നിരുന്നു. സഹ അധ്യാപകരും സാറിന്റെ മുന്‍പില്‍ ഒന്നും എതിര്‍ത്ത് സംസാരിക്കാന്‍ അന്ന് ധൈര്യപ്പെട്ടിരുന്നില്ല. ഐസക്‌ സാര്‍ സ്കൂളിന്റെ ഉന്നമനത്തിനായി ചെയ്ത കാര്യങ്ങള്‍ ഒരിക്കല്‍ ഒരു പ്രസംഗത്തിനിടെ ഒരാള്‍ വിവരിക്കുന്നത് കേട്ടിട്ടുണ്ട്. പ്രധാനധ്യപകനായി അദ്ദേഹം സ്കൂളിന്റെ ചുമതല എല്ക്കുമ്പോള്‍ SSLC പരീക്ഷക്ക്‌ സ്കൂളിന്റെ വിജയശതമാനം 0 % ആയിരുന്നു. ചുമതല ഏറ്റശേഷം നടന്ന പരീക്ഷയില്‍ ഒരാള്‍ ജയിച്ചു. പിന്നീടത്‌ പടി പടി ആയി ഉയര്‍ന്നു അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ 70 % നു മുകളില്‍ എത്തി.
 ഈ വിജയത്തിനുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ ഒരുകൂട്ടം നല്ല അധ്യാപകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇതുപോലുള്ള നേട്ടങ്ങള്‍ ഒരു സ്കൂളിനായി ഉണ്ടാക്കി കൊടുക്കുക എന്നുള്ളത് ചെറിയ കാര്യമല്ല. അതിനായി അദ്ദേഹം നടത്തിയ ശ്രമങ്ങളെ നമ്മള്‍ എന്നും സ്മരിക്കെണ്ടാതാകുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്നുകൊണ്ട് കൂടുതല്‍ വിജയങ്ങള്‍ സ്കൂളിനായി നേടിക്കൊടുത്തിട്ടുണ്ട്. പക്ഷെ ഐസക്‌ സാര്‍ സ്കൂളിനു നല്‍കിയ ഒരു അടിതരയായിരുന്നു ഈ വിജയങ്ങളുടെ അടിസ്ഥാനം.
ഒരിക്കല്‍ കളക്ടര്‍ അവധി പ്രഖ്യാപിച്ച ഒരു ബന്ദ്‌ ദിനത്തില്‍ അദ്ദേഹം ക്ലാസ്സ്‌ നടത്താന്‍ തീരുമാനിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഒരു സ്വാര്‍ഥ താല്‍പര്യവും ഇല്ലാതെ സ്കൂളിന്റെ ഉന്നമനത്തിനായി വേണ്ടി മാത്രമായിരുന്നു ഇതുപോലുള്ള തീരുമാനങ്ങള്‍ അദ്ദേഹം എടുത്തിരുന്നത്. ഇതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ ആരോ പരാതി കൊടുക്കുകയും നടപടിയുടെ ഭാഗമായി പിഴ ഒടുക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. അദ്ദേഹതെകുരിച്ചുള്ള കൂടുതല്‍ ഓര്‍മ്മകള്‍ പങ്കുവക്കാന്‍ എന്റെ ജ്യേഷ്ടന്മാര്‍ ഈ വേദി ഉപയോഗിക്കും എന്ന് പ്രതീക്ഷിക്കുന്നു.
നല്ല തലയെടുപ്പും ആരോഗ്യവാനുമായിരുന്ന അദ്ദേഹത്തെ റിട്ടയര്‍ ചെയ്തു വളരെ വര്‍ഷങ്ങള്‍ക്കു ശേഷവും പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. അപ്പോള്‍ അദ്ദേഹം വളരെ ക്ഷീണിതനായ അവസ്ഥയിലായിരുന്നു. പ്രായാധിക്യം മൂലമുള്ള വൈഷമ്യങ്ങള്‍ നേരിടുന്നതായി തോന്നി. സ്കൂള്‍ നിലനില്‍ക്കുന്നിടത്തോളം കാലവും അതിനു ശേഷവും അദ്ദേഹത്തിന്റെ പേര് പള്ളിതുരക്കാരുടെ മനസ്സില്‍ തങ്കലിപികളില്‍ കുറിച്ച് വച്ചിട്ടുണ്ടാവും. തീര്‍ച്ച.   
----------------------------------******-------------------------------------