Sunday, March 8, 2015

ഗുണപാഠം ഒന്ന്: പറ്റാത്ത പണിക്കു പോകരുത്‌

സംഭവം ഏകദേശം18-19വര്ഷം മുന്പ് നടന്നതാണ് . പത്താം ക്ലാസ്സ് ബോര്ഡ് പരീക്ഷക്ക് തയ്യാറെടുക്കുന്ന കാലം. സ്‌കൂളില്‍ അത്യാവശ്യം മോശമല്ലാത്ത ഇമേജ് ഒക്കെ എനിക്ക് ഉണ്ടായിരുന്നു (ഇത്എന്റെ മാത്രംവിചാരം). ബോര്ഡ് പരീക്ഷക്ക് മുന്പുള്ള model പരീക്ഷ തുടങ്ങാറായി. സുഹൃത്തുക്കളൊക്കെ നല്ല തയ്യാറെടുപ്പില്‍ ആണ്. ഞാനും.
കൂട്ടുകാരില്‍ പലരും കോപ്പിയടിക്കാന്‍ പ്രത്യേകം വൈദഗ്ദ്യം നേടിയവരായിരുന്നു. ചിലര് 210 ഒപ്പിച്ചെടുക്കാന്‍ വേണ്ടിയും മറ്റു ചിലര് ഒരു ഫസ്റ്റ് ക്ലാസ്സ് ഒപ്പിക്കാന്‍ വേണ്ടിയും കുറച്ചുപേര്‍ ഉന്നത മാര്ക്ക് വാങ്ങാന്‍ വേണ്ടിയും ഒക്കെ കോപ്പിയടിക്കാന്‍ തയ്യാറായിരുന്നു. അങ്ങനെ എന്റെ മനസ്സിലും ഒരു ലഡ്ഡു പൊട്ടി. കൂട്ടുകാര്ക്ക് ആവാമെങ്കില്‍എനിക്കുംഅതൊന്നു പരീക്ഷിച്ചു കൂടെ. അങ്ങനെ ഞാനും തീരുമാനിച്ചു final പരീക്ഷക്ക് മുന്പ് മോഡല്‍ എക്‌സാമിനു കോപ്പിയടി ഒന്ന്പരീക്ഷിക്കാം എന്ന്.
അന്നും ഇന്നും ഹിന്ദി എനിക്ക് ഒരു ബലഹീനത ആയിരുന്നു. എത്ര പഠിച്ചാലും ഹിന്ദിക്ക്പരമാവധി ഒരു 30-35 (50) മാര്ക്ക്കടക്കില്ലായിരുന്നു.അപ്പോള്‍ പരീക്ഷണം ആ വിഷയത്തില്‍ തന്നെആവാം എന്ന് ഞാനും കരുതി. കോപ്പിയടിയില്‍ സര്ഗ്ഗത്മകമായ വാസനയുണ്ടായിരുന്ന സുഹൃത്തുക്കളുടെ ശിഷ്യത്വം തേടാന്‍ ഞാന്‍ പോയില്ല.(അവന്മാരുടെ ശാപത്തിന്റെഫലം എനിക്ക് കിട്ടി). എന്റെ ഗവേഷണത്തിന്റെ ഫലമായിസ്വന്തമായ ഒരു മാര്ഗ്ഗം ഞാന്‍ വികസിപ്പിച്ചെടുത്തു(ഒടുക്കത്ത ഗവേഷണം). അങ്ങനെ കാത്തിരുന്ന ആ ദിവസം എന്നെ തേടിയെത്തി.ഹിന്ദി പരീക്ഷക്ക് ഹാളില്‍ കയറി. ബെല്ല് അടിച്ചത് മുതല്ജീവിതത്തില്‍ അന്നോളം അനുഭവിച്ചിട്ടില്ലാത്ത ഒരു നെഞ്ഞിടിപ്പ് ഞാന്‍ അന്ന് ആദ്യമായി അനുഭവിച്ചു. എങ്കിലും അത് പുറത്ത് കാണിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു.
മുന് ഹിന്ദി പരീക്ഷയുടെ question പേപ്പറില്‍ വരാന്‍ സാധ്യത ഉണ്ടായിരുന്ന ഒരു പദ്യത്തിന്റെ ഏതാനും വരികള്‍ ആയിരുന്നു ഞാന്‍ എഴുതി വച്ചിരുന്നത്. എന്റെ നിര്ഭാഗ്യതിനു എഴുതി വച്ചിരുന്ന പദ്യം തന്നെ ചോദ്യമായി വന്നു. പരീക്ഷ തുടങ്ങി കുറെ കഴിഞ്ഞപ്പോള്‍ ആരും കാണുന്നില്ല എന്ന് സ്വയം ഉറപ്പു വരുത്തി പഴയ ചോദ്യ പേപ്പറും ഉത്തര കടലാസിനു അടിയില്‍ വച്ച് വളരെ കഷ്ടപ്പെട്ട് എന്തോ എഴുതാന്‍ തുടങ്ങി.
ഉടന്‍ തന്നെ എന്റെ ചരിത്രം അദ്ധ്യാപിക ഒരു blank പേപ്പറുമായി എന്റെ സമീപത്തു എത്തി. ഒരു ശരാശരിയോ അതിനു മുകളിലോ പഠിക്കുന്നവര്‍ക്ക് ഒരു പേപ്പര്‍ മുഴുവന്‍ എഴുതി കഴിയുന്നതിനു മുന്‍പ് തന്നെ പുതിയ പേപ്പര്‍ എത്തിക്കുന്ന പതിവുണ്ടല്ലോ?(ആ പതിവ് തുടങ്ങിയവരെ ആദ്യം തല്ലണം). പുതിയ പേപ്പര്‍ വയ്ക്കാനായി എന്റെ ഉത്തരക്കടലാസ് ടീച്ചര്‍ തന്നെ ഉയര്ത്തി. എന്റെ നെഞ്ചിടിച്ചു. എന്റെ കൈവശം രണ്ടു ചോദ്യ പേപ്പര്‍ ഇരിക്കുന്നത് ടീച്ചര്‍ കണ്ടു. എടുത്തു നോക്കി. ഒന്നും മിണ്ടിയില്ല. പഴയ ചോദ്യ പേപ്പറുമായി അദ്ധ്യാപിക മടങ്ങി പോയി.
ഞാന്‍ ആശ്വസിച്ചില്ല. പണി പുറകെ വരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അധികം വൈകിയില്ല. പണി പുറകിലല്ല മുന്പില്‍ തന്നെ വന്നു. അതാ മുന്നില് വിജയന് sir നല്ല മുള വടിയുമായി നില്ക്കുന്നു. പുള്ളിക്കാരന്‍ അക്കാലത്തു സ്‌കൂളിലെ ഔദ്യോഗിക ആരാച്ചാര്‍ ആയിരുന്നു. നല്ല വെടിപ്പായി തന്നെ തന്റെ പണി ചെയ്യും. കൂടുതല്‍ ഒന്നും എന്നോട് ചോദിച്ചില്ല. തിരിഞ്ഞു നില്ക്കാന്‍ മാത്രംആവശ്യപ്പെട്ടു. പിന്നെ എനിക്ക് എന്താ സംഭവിച്ചതെന്ന് ഓര്മ്മയില്ല. ഇന്നസിന്റ്‌റ് ന്റെ ഡയലോഗ് ആണ് ഇപ്പോള്‍ ഓര്മ്മ വരുന്നത്. ‘ഇതെന്താ ഇവിടെ സംഭവിച്ചത് ? ഇന്ന് വിഷുവാ?’ പോയിരുന്നു പരീക്ഷഎഴുതടാ! ഇത് sir പറഞ്ഞത് മാത്രംഓര്‍മ്മയുണ്ട് .
പിന്നെ എന്തെങ്കിലും ആ പേപ്പറില്‍ അന്ന് എഴുതിയോ എന്ന് എനിക്ക് ഓര്മ്മയില്ല. സത്യത്തില്‍ അന്ന് അടിയുടെ വേദനെയെക്കാള്‍ എന്നെ വിഷമിപ്പിച്ചത് എല്ലാരുടെയും മുന്പില്‍ ഒരു കോപ്പിയടിക്കാരന്‍ ആയി മാറിയതില്‍ ആയിരുന്നു.അന്ന്മോഡല്‍ exam നടത്തിയത് ഒരു common hallഇല് ആയിരുന്നു. അതായത് എല്ലാ division ലെയും എല്ലാ കുട്ടികളും വിജയന് sir എന്റെ കാലില്‍ പടക്കം പൊട്ടിച്ചത് ലൈവ് ആയി തന്നെ കണ്ടു. ഇതില്‍പ്പരം ഒരു നാണക്കേട് ജീവിതത്തില്‍ ഇനി വരാനുണ്ടോ?
പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങി. ഡോറ ടീച്ചര്‍(ഹിന്ദി) എന്നെ വിളിച്ചു ആദ്യം ചോദിച്ചത് ഇതായിരുന്നു. ഇത് എഴുതി വക്കാന്‍ എടുത്തതിന്റെ പകുതി സമയം മതിയായിരുന്നല്ലോ ഇത് നിനക്ക് മനപാടമാക്കാന്‍. എനിക്ക് ‘സന്തോഷമായി’. അന്നത്തെ സ്‌കൂളിലെ ചര്ച്ചാ വിഷയം ഞാന്‍ ആയിരുന്നെന്നു എനിക്ക് അപ്പോള് മനസ്സിലായി. പിന്നെ ടീച്ചര്‍ എനിക്ക് ഒരു ഉപദേശവും തന്നു. ഇതിന്റെ പേരില് വീട്ടില്‍ പോയി ഒന്നും ആലോചിചിരിക്കാതെ നല്ല വണ്ണം പഠിക്കണം. ഞാന് വല്ല ആത്മഹത്യയും ചെയ്യുമോ എന്ന് ഭയന്നിട്ടായിരിക്കണംടീച്ചര്‍ അങ്ങനെ പറഞ്ഞത്. എന്തായാലും ആ സംഭവം എന്നെ കുറെ നാള്‍ വേട്ടയാടിയിരുന്നു എന്നുള്ളത് സത്യം.
ഈ സംഭവം ഇപ്പോള്‍ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചതിന് ഒരു കാരണമുണ്ട്. ഇക്കഴിഞ്ഞ അവധിക്കു നാട്ടില്‍ പോയപ്പോള്‍ മേനം കുളത്തിന് സമീപം(ഗെയിംസ് വില്ലേജ്) വച്ചു യാദൃചികമായി  ആറാം ക്ലാസ്സില്‍ എന്നെ ചരിത്രം പഠിപ്പിച്ച അധ്യാപികയെ കാണാനിടയായി. എന്റെ നല്ല പകുതിയും കൂടെയുണ്ടായിരുന്നു.എന്റെ പേര് ഓര്‍ത്തെടുക്കാന്‍ ടീച്ചര്‍ക്ക് അധികം ബുദ്ധിമുട്ട് ഉണ്ടായില്ല. പിന്നെ ടീച്ചര്‍ പറഞ്ഞത് കേട്ട് ശെരിക്കും ഞാന്‍ ഞെട്ടി പോയി! ‘redstar നെ കണ്ടപ്പോള്‍ എനിക്ക് ഓര്മ്മ വന്നത് പണ്ട് മോഡല്‍ പരീക്ഷക്ക് കോപ്പിയടിച്ചതാണ്.’ എന്റെ ഭഗവാനെ ! വര്ഷം 10-20 ആയി.ഇവര്ക്ക് എന്നെ കുറിച്ച് ഒര്തിരിക്കാന്‍ മറ്റൊന്നും കിട്ടിയില്ലല്ലോ. 8-10 വര്ഷം ഞാന് ആ സ്‌കൂളില്‍ ഉണ്ടായിരുന്നിട്ടും ഇവര്ക്ക് ഓര്മ്മ വന്നത് ഇക്കാര്യം മാത്രമാണല്ലോ? അന്ന് കാണിച്ച ഒരു മണ്ടത്തരത്തിന്റെ ഫലമേ?എന്തായാലും ടീച്ചര്‍ മായികുറച്ചു കുശല അന്വേഷണം പറഞ്ഞു പിരിഞ്ഞു.
സത്യത്തില്‍ ഇന്ന് ആ സംഭവംഓര്‍ക്കുമ്പോള്‍ ഒരു കൌതുകം ആണ് എന്നില്‍ ഉണ്ടാക്കുന്നത്. ഒരു പക്ഷെ എന്റെ കൂട്ടുകാര് പോലും മറന്ന ഈ കഥ വീണ്ടും ഓര്‍മ്മപ്പെടുതിയതിലൂടെ അവരെയും അലപ്പ നേരം ബാല്യകാല സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടു പോകുക എന്ന ലക്ഷ്യം കൂടെയുണ്ട്.